ഷൊർണൂർ: പട്ടിത്തറ കൂമ്പ്ര തോടിനു കയർഭൂവസ്ത്രത്തിന്‍റെ സംരക്ഷണം. തൊഴിലുറപ്പ് തൊഴിലാളികളുടെ വിദഗ്ധ കരങ്ങൾതന്നെയാണ് ഭൂവസ്ത്രവും ഒരുക്കിയത്. ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണിത്. തോടിനു മുകളിൽ കയർകൊണ്ടു നിർമിച്ച സംരക്ഷണകവചം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണു തീരുമാനം.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിത്തറ തോടിന്‍റെ 300 മീറ്ററിലാണ് ആദ്യഘട്ടത്തിൽ കയർഭൂവസ്ത്രം നിർമിച്ചത്. തീരസംരക്ഷണത്തിനായി രാമച്ചവും നട്ടുവളർത്തുന്നുണ്ട്. ഒഴുക്കു സുഗമമാക്കാനും വശങ്ങൾ ഇടിയാതിരിക്കാനുമാണ് തോടുകളിൽ കയർഭൂവസ്ത്രം വിരിക്കുന്നത്. ഭൂവസ്ത്രം ഉറപ്പിക്കാൻ ആവശ്യമായ മുളയാണി തൊഴിലുറപ്പ് തൊഴിലാളികൾ തന്നെയാണ് നിർമിച്ചത്.