ഒറ്റപ്പാലം: കണ്ണിയംമ്പുറം തോടിൽ റെയിൽവേ മേൽപാലത്തിനുതാഴെ നീരൊഴുക്കിനു തടസമായി റെയിൽപാലത്തിന്‍റെ അവശിഷ്ടങ്ങളും.

ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കണ്ണിയംപുറംതോടിൽ പാലത്തിന്‍റെ മധ്യഭാഗത്താണ് റെയിൽവേയുടെ പാലം അവശിഷ്ടങ്ങൾ കിടക്കുന്നത്. നീരൊഴുക്കിനു ഇതുവലിയ തടസമാണ് സൃഷ്ടിക്കുന്നത്. മേൽപ്പാലത്തിനു താഴെയായി പാലംനിർമാണത്തിന് റെയിൽവേ കൊണ്ടുവന്നിട്ടതാണ് ഈ ഇരുമ്പുരുക്ക് ഭിത്തികൾ. വർഷകാലത്ത് ഭാരതപ്പുഴയിലെ നീരൊഴുക്ക് തടസപ്പെടാൻ ഇതു കാരണമാകുമെന്നുറപ്പാണ്.

പരിസരപ്രദേശത്ത് വെള്ളംകയറാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇതിനു തൊട്ടടുത്താണ് നിരവധിതവണ വീടുകളിൽ വെള്ളം കയറിയ ശാന്തിനഗർ കോളനിയുള്ളത്. മഴക്കാലത്തിനുമുമ്പ് റെയിൽവേ മേൽപ്പാലത്തിനുതാഴെ ഉപേക്ഷിക്കപ്പെട്ട പാലത്തിന്‍റെ അവശിഷ്ടങ്ങൾ നീക്കംചെയ്യണമെന്നു ശക്തമായി ആവശ്യമുയർന്നിട്ടുണ്ട്. മാസങ്ങളായി ഈ അവശിഷ്ടങ്ങൾ ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.നിരവധി തവണ റെയിൽവേ അധികൃതരുമായി പ്രദേശവാസികൾ ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായ നിലപാടുണ്ടായിട്ടില്ല.