നെന്മാറ: ക്രമംതെറ്റിയ വേനൽ മഴ നെൽകർഷകരെ വട്ടംചുറ്റിക്കുന്നു. പൊടിയിൽ ഞാർ തയാറാക്കാൻപറ്റാത്ത നെൽപ്പാടങ്ങളിൽ ചെളിയിൽ ഞാറ്റടി തയാറാക്കാൻ ഒരുങ്ങുകയാണ് കർഷകർ.
ഞാറുപാകുന്നതിന് അല്പം സ്ഥലംമാത്രം ചെളിയിൽ ഉഴുതുമറിച്ചാൽ മതിയെന്നതിനാൽ പിന്നിൽ റോട്ടോവേറ്റർ ഘടിപ്പിച്ച ട്രാക്ടർകൊണ്ടാണ് നിലം ഞാറ്റടിക്കായി പാകപ്പെടുത്തി കൊടുക്കുന്നത്. ഇതിനു മണിക്കൂറിന് 1200 രൂപ നിരക്കിലാണ് വാങ്ങുന്നത്.

സാധാരണ കരി ഉപയോഗിച്ചോ കെജ്‌വീൽ ഉപയോഗിച്ചോ ഉഴുതുന്നതിന് മണിക്കൂറിന് ആയിരംരൂപ മാത്രം നൽകിയാൽ മതിയായിരുന്ന സ്ഥാനത്താണ് അധികതുക ചെലവഴിക്കേണ്ടി വരുന്നത്.