ഷൊർണൂർ: നിർമാണം പുരോഗമിക്കുന്ന തൂതപ്പാലവും കാക്കത്തോട് പാലവും പി. മമ്മികുട്ടി എംഎൽഎ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സംസ്ഥാനപാത- 53 മുണ്ടൂർ- തൂത റോഡ് നവീകരണത്തിന്‍റെ ഭാഗമായാണ് ഇരുപാലങ്ങളും നവീകരിക്കുന്നത്.

കാക്കത്തോട് പാലത്തിന്‍റെ മെയിൻസ്ലാബ് നിർമാണവും തുടങ്ങി. ഈമാസം അവസാനത്തോടുകൂടി കാക്കത്തോട് പാലം യാത്രചെയ്യാൻ തുറന്നുകൊടുക്കാൻകഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. തൂതപ്പാലത്തിന്‍റെ പില്ലർവർക്കുകൾ അവസാനഘട്ടത്തിലാണ്. ഓഗസ്റ്റ് മാസം അവസാനത്തോടുകൂടി മെയിൻസ്ലാബ് നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് സൂചന. കെഎസ്ടിപി ഉദ്യോഗസ്ഥരും കരാർകമ്പനി പ്രതിനിധികളും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.