ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിൽ തകരാറിലായി കിടന്നിരുന്ന കുടിവെള്ള എടിഎം വീണ്ടും പ്രവർത്തനക്ഷമമായി. ആഴ്ച്ചകളായി എടിഎം ഉപയോഗിക്കാനാവാതെ കിടക്കുകയായിരുന്നു.

എടിഎമ്മിന്‍റെ വാൾവിനുണ്ടായിരുന്ന തകരാർമൂലമാണു ഉപയോഗശൂന്യമായത്. ഇതുകാരണം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും നൂറുകണക്കിനു ബസ് തൊഴിലാളികളും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം ബുദ്ധിമുട്ടിലായിരുന്നു. വേനൽചൂട് രൂക്ഷമായതോടെ വെള്ളത്തിന് ധാരാളം ആവശ്യക്കാരുണ്ടായിരുന്ന സമയത്താണ് എടിഎം തകരാറിലായത്. മുൻപ് രണ്ടുതവണ തകരാറിലായപ്പോഴും വേഗത്തിൽ നേരെയാക്കിയെങ്കിലും ഇപ്രാവശ്യം കൂടുതൽദിവസം എടിഎം അടഞ്ഞു കിടക്കുകയായിരുന്നു. കുടിവെള്ള എടിഎം സ്ഥാപിച്ച കമ്പനിക്കുതന്നെയാണ് തകരാറുകൾ വന്നാൽ പരിഹരിക്കാനുള്ള കരാറും നൽകിയിരുന്നത്. ഈയിടെ കരാർ കാലാവധി അവസാനിച്ചു.

തകരാറുകൾ വന്നാൽ ടെക്നിഷ്യനെ ഉപയോഗിച്ച് അറ്റകുറ്റപണി നടത്താനാണു തീരുമാനമെന്നും കരാർ പുതുക്കില്ലെന്നും നഗരസഭാ അധികൃതർ അറിയിച്ചു.