പാലക്കാട്: പിഎസ്‌സി നിയമനങ്ങളിൽ ട്രാൻസ്ജെന്‍ഡർമാർക്ക് അവസരമുള്ളതു പോലെ ഗസ്റ്റ് അധ്യാപക നിയമനത്തിലും അവസരം ഉറപ്പാക്കണമെന്നും മെറിറ്റ് പരിഗണിക്കുന്പോൾ ട്രാൻസ്ജെന്‍ററായതിനാൽ നിയമനം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും സർക്കാർ കർശനനിർദേശം നൽകി സർക്കുലർ പുറത്തിറക്കി.

മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. എല്ലാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്കും മേഖലാ ഉപമേധാവിമാർക്കും കർശനനിർദേശം നൽകിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഹയർ സെക്കൻഡറി വിഭാഗം) കമ്മീഷനെ അറിയിച്ചു. സർക്കുലറിന്‍റെ പകർപ്പും ഹാജരാക്കി. പൊളിറ്റിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ എംഎ യും ബിഎഡ്, എംഎഡ്, നെറ്റ് യോഗ്യതയുമുണ്ടായിട്ടും ട്രാൻസ്ജെൻഡറായതിനാൽ സർക്കാർ സ്കൂളിൽ താത്കാലികമായിപോലും നിയമനം നൽകുന്നില്ലെന്ന് ആരോപിച്ച് വാണിയംകുളം സ്വദേശി അനീറ കബീർ സമർപ്പിച്ച പരാതിയിലാണ് നടപടി.