അഗളി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകി കിലയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഉന്നതി പാഠ്യപദ്ധതിയിൽ നൂറുമേനി വിജയം.

ഈ വർഷം അഗളി, ഷോളയൂർ സെന്‍ററുകളിൽ പരീക്ഷയെഴുതിയ 56 കുട്ടികളും വിജയിച്ചു. സ്കൂളുകളിലെ ആറാം ക്ലാസ് മുതൽ പ്രത്യേക പരിഗണന അറിയിക്കുന്ന കുട്ടികളെ കണ്ടെത്തി 15 കുട്ടികൾക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള ഒരു മെന്‍റർ ടീച്ചർ എന്ന രീതിയിലാണ് പാഠ്യപദ്ധതി നടത്തിവരുന്നത്.

അഗളി കില സെന്‍ററിലും ഷോളയൂർ ഹൈസ്കൂൾ സെന്‍ററിലും അവധി ദിവസങ്ങളിൽ പ്രത്യേക ക്ലാസുകൾ നടത്തി. വിദൂര ഊരുകളിലുള്ള കുട്ടികളെ സെന്‍ററുകളിൽ എത്തിക്കുന്നതിന് പ്രത്യേക വാഹന സൗകര്യവും ഭക്ഷണവും ഉന്നതി പാഠ്യപദ്ധതിയുടെ ഭാഗമായി കില ഒരുക്കിയിട്ടുണ്ട്.

2023 ലാണ് ഉന്നതി ആദ്യ ബാച്ച് ആരംഭിച്ചത്. അന്നത്തെ പട്ടികവർഗ്ഗ വികസനവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനാണ് അഗളിയിൽ പദ്ധതി ഉദ്ഘാടനം ചെയ്‍തത്.

ട്രൈബൽ ഭാഷയിലുള്ള പഠനവും പിടിഎ മീറ്റിംഗുകളും ഗൃഹസന്ദർശന പരിപാടികളും അടങ്ങുന്ന പാഠ്യപദ്ധതി ഏറെ പ്രയോജനപ്രദമാണെന്നു ബിആർസി കോ-ഓർഡിനേറ്റർ ഭക്തഗിരീഷ് പറഞ്ഞു. പഠന പരിപാടിയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിക്കുമെന്നു തദ്ദേശഭരണ അധ്യക്ഷന്മാർ അറിയിച്ചു.