മലമ്പുഴ: കടുക്കാംകുന്നം വാരണി- കുനുപ്പുള്ളി റൂട്ടിലെ വാരണി പുഴപ്പാലത്തിന്‍റെ നടുവൊടിഞ്ഞതു രണ്ടാംതവണ.

ഇതുമൂലം ഭാരവാഹനങ്ങൾ പോകാനാകാതെ ഈ പ്രദേശത്തുകാർ രണ്ടുവർഷത്തിലധികമായി കഷ്ടപ്പെടുകയാണ്. ഈ വഴിപോയിരുന്ന ഏക ബസും നിർത്തലാക്കി.

പ്രദേശത്തുകാർക്കു ബസ് കയറണമെങ്കിൽ കിലോമീറ്ററുകൾതാണ്ടി മലമ്പുഴ സ്റ്റാന്‍റിലേക്കോ കടുക്കാംകുന്നം മെയിൻറോഡിലേക്കോ നടക്കണം.

നിർമാണ പ്രവർത്തനങ്ങൾക്ക് അസംസ്കൃതവസ്തുക്കൾ കൊണ്ടുവരണമെങ്കിൽ പത്തുകിലോമീറ്റർചുറ്റി കല്ലേപ്പുള്ളിവഴി വരണമെന്നും ഭാരവാഹനങ്ങൾ അമിതചാർജ് ഈടാക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.

എത്രയുംവേഗം പാലം പുനർനിർമിച്ച് പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.