മണ്ണാർക്കാട്: എടത്തനാട്ടുകര മുണ്ടക്കുന്നിൽ കോഴിഫാമിലുണ്ടായ തീപിടിത്തത്തിൽ ഒരു ദിവസം പ്രായമുള്ള 3000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. കല്ലായി ഷമീറിന്‍റെ കോഴിഫാമിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കുഞ്ഞുങ്ങളും ഫാമും പൂർണമായി കത്തിനശിച്ചു. രാവിലെ കോഴി കുഞ്ഞുങ്ങൾക്ക് തീറ്റയും വെള്ളവും നൽകി വീട്ടിലേക്ക് എത്തിയപ്പോഴാണ് ഇവയുടെ കരച്ചിൽ കേട്ടതെന്ന് ഷമീർ പറഞ്ഞു. ഉടനെ ഫാമിലേക്ക് ഓടിയെത്തിയപ്പോൾ തീ പടരുന്നത് കണ്ടു. ഉള്ളിൽ കയറി കോഴിക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

മേൽക്കൂരയുടെ ഭാഗത്തുനിന്നാണ് തീ പടർന്നത്. ഷോട്ട് സർക്യൂട്ടാവാം തീ പടരാൻ കാരണമെന്നാണ് നിഗമനം. തകരഷീറ്റ് കൊണ്ട് മേഞ്ഞ മേൽക്കൂരയും കോഴികൾക്ക് വെള്ളം നൽകുന്നതിനുള്ള പാത്രങ്ങളും പൈപ്പുകളും അഞ്ചു ചാക്ക് കോഴിത്തീറ്റയും ഉൾപ്പെടെ കത്തി നശിച്ചതായി ഉടമ പറഞ്ഞു. സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടി വെള്ളം ഒഴിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സമീർ പറഞ്ഞു.