മണ്ണാർക്കാട്: ജില്ലയിലെ പ്രധാന റോഡുകളുമായി ബന്ധിപ്പിച്ച് നിർമിക്കാനുദ്ദേശിക്കുന്ന മലയോര ഹൈവേയുടെ ഒന്നാംഘട്ട നിർമാണം തുടങ്ങി. അഴുക്കുചാൽ നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്. കോട്ടോപ്പാടം ഭാഗത്താണ് നിർമാണ പ്രവൃത്തികൾ തുടങ്ങിയിരിക്കുന്നത്.

ജില്ലയുടെ അതിർത്തി പ്രദേശമായ കാഞ്ഞിരംപാറയിൽ നിന്നും കോഴിക്കോട്- പാലക്കാട് ഹൈവേയിൽ എത്തിച്ചേരുന്ന കുമരംപുത്തൂർ ജംഗ്ഷൻവരെയാണ് ഒന്നാംഘട്ടം. 91.4 കോടി രൂപയാണ് ഒന്നാംഘട്ട നിർമാണത്തിന്‍റെ ചെലവ്. മണ്ണുപരിശോധന അടക്കമുള്ള പ്രാഥമിക നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.

ടാറിംഗിനാവശ്യമായ സാധനസാമഗ്രികളുടെ കണക്കും പൂർത്തിയാക്കിയിരുന്നു. നിലവിൽ മുഴുവൻ റിപ്പോർട്ടും കെആർഎഫ്ബിക്ക് സമർപ്പിച്ചതിനു പിന്നാലെയാണ് നിർമാണ പ്രവൃത്തികൾക്കു തുടക്കമായത്.