പാലക്കാട്: ജില്ലയിലെ എലപ്പുള്ളിയിൽ ഒയാസിസ് കന്പനിക്കു ഡിസ്റ്റിലറി നിർമാണ യൂണിറ്റ് തുടങ്ങാൻ സംസ്ഥാന സർക്കാർ നൽകിയ പ്രാഥമിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എലപ്പുള്ളി സ്വദേശി എസ്. ശ്രീജിത്ത് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിനു വേണ്ടി ജനറൽസെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ കക്ഷിചേരാൻ അനുവാദം ആവശ്യപ്പെട്ട് പെറ്റീഷൻ സമർപ്പിച്ചു.

സംസ്ഥാന സർക്കാർ ഒയാസിസ് കന്പനിക്ക് ഡിസ്റ്റിലറി തുടങ്ങുവാൻ പ്രാഥമിക അനുമതി നൽകിയത് പുതുശേരി പഞ്ചായത്തിലെ കഞ്ചിക്കോട്ടാണ്. എന്നാൽ ഡിസ്റ്റിലറിക്കായി കന്പനി 24 ഏക്കർ സ്ഥലം സ്വന്തമാക്കിയത് എലപ്പുള്ളി പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന എലപ്പുള്ളി പഞ്ചായത്തിൽ ഇതിനോടകം തന്നെ 2800 ലധികം കുഴൽകിണറുകൾ ഉണ്ട്. ഈ സാഹചര്യത്തിൽ ഭൂഗർഭജലം ധാരാളം ആവശ്യമുള്ള ഡിസ്റ്റിലറിയുടെ പ്രവർത്തനം ജനങ്ങളുടെ ശുദ്ധജല ആവശ്യങ്ങൾക്ക് തടസസമാകുമെന്നും ഒട്ടനവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കേസിൽ കക്ഷിചേരാൻ അഭിഭാഷകരായ അഡ്വ. സോണു അഗസ്റ്റിൻ, അഡ്വ. തോമസ് ജേക്കബ് എന്നിവർ മുഖേന അനുമതി തേടിയിരിക്കുന്നത്. കേസ് 26 ന് കോടതി പരിഗണിക്കും.