മംഗലംഡാം: കടപ്പാറ കടമപ്പുഴ ചെമ്പൻകുന്ന് ഭാഗത്ത് കടുവ ഉണ്ടെന്ന് നാട്ടുകാർ. ഇന്നലെ രാവിലെ ബൈക്കിൽ കടപ്പാറയിലേക്ക് പോയിരുന്നവരാണ് കടുവയെ കണ്ടത്. മാനിനെ പിടിക്കാൻ പിന്നാലെ പായുകയായിരുന്നു കടുവ. ബൈക്ക് യാത്രികർ വിവരം സമീപത്തെ തോട്ടത്തിലെ പണിക്കാരോടും തടി കയറ്റാനെത്തിയിരുന്ന തൊഴിലാളികളോടും പറയുകയായിരുന്നു. വലിയ കടുവയാണ്. ഇന്നലെയാണ് കടുവയെ കണ്ടത്. രണ്ടുദിവസം മുമ്പ് ജീപ്പ് യാത്രക്കാരും കടമപ്പുഴ ഭാഗത്ത് കടുവയെ കണ്ടിരുന്നതായി പറയുന്നുണ്ട്.

ഏതാനും മാസം മുമ്പ് ഈ ഭാഗത്ത് കാട്ടുപോത്ത് എത്തിയിരുന്നു. നെല്ലിയാമ്പതി, പറമ്പിക്കുളം മലനിരകളുമായി ബന്ധപ്പെട്ട പ്രദേശമാണിവിടെ. കടുവയെ തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യമൃഗങ്ങളെ കണ്ടാൽ പെട്ടെന്ന് വാഹനം ഓടിച്ചു പോകാൻപ്പറ്റാത്ത വിധം കടമപ്പുഴ ഭാഗത്ത് റോഡ് പൊട്ടിപൊളിഞ്ഞ നിലയിലാണ്. വർഷങ്ങളായി ഈ സ്ഥിതിയിലാണ് .റോഡ് ആര് നന്നാക്കണം എന്ന തർക്കമാണ് ഇപ്പോഴും നിലനിൽക്കുന്നത്.