കൊഴിഞ്ഞാമ്പാറ: വിവിധ ആവശ്യങ്ങൾക്കായി വെട്ടിപ്പൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിനാൽ വാഹനാപകടങ്ങൾ ഒഴിയാബാധയായി തുടരുന്നു. കൊഴിഞ്ഞാമ്പാറ- നടുപ്പുണി, ആർവിപി പുതൂർ ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്.

കഴിഞ്ഞദിവസവും തമിഴ്നാട്ടിൽനിന്നും പച്ചക്കറി കയറ്റി വന്ന മിനിലോറി കുഴിയിൽ അകപ്പെട്ടു മറിഞ്ഞു. രണ്ടുമാസത്തിനിടെ മൂന്നു ചരക്കുവാഹനങ്ങളും പതിനഞ്ചോളം ബൈക്ക് യാത്രികരുമാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. കെഎസ്ഇബിയുടെ ഭൂഗർഭകേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലും അപകടം നടക്കുന്നുണ്ട്. യാത്രക്കാർ പൊതുമരാമത്ത് അധികൃതരെ അപകടാവസ്ഥ അറിയിക്കാറുണ്ടെങ്കിലും തുടർനടപടികളുണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാണ്.