അഗളി: അട്ടപ്പാടി കൂക്കംപാളയം സർക്കാർ യുപി സ്കൂൾ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ സ്കൂളിന്‍റെ മെയിൻഗേറ്റ് പൂർണമായും തകർന്നു. കഴിഞ്ഞ ഏപ്രിൽ ഏഴിന് ഉണ്ടായ മഴയിൽ സ്കൂളിന്‍റെ ഒരു ഭാഗം സൈഡ് ഭിത്തിയും ഇടിഞ്ഞുവീണു.

60% പട്ടികവർഗക്കാർ അടക്കം 400 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ അധ്യയനവർഷം കുട്ടികൾക്ക് പഠിക്കണമെങ്കിൽ ക്ലാസ് മുറികൾ അറ്റകുറ്റപ്പണി ചെയ്യേണ്ടിവരുമെന്ന് ഇപ്പോൾ അധികൃതർ പറഞ്ഞു.

10 വർഷത്തിലേറെയായി സ്കൂളിന്‍റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട്. ബലക്ഷയം ബാധിച്ച ക്ലാസ് മുറികൾ മഴയിൽ ചോർന്നിരിക്കുന്നുണ്ട്.

സ്കൂളിന്‍റെ ശോചനീയാവസ്ഥ ബന്ധപ്പെട്ടവർക്ക് പിടിഎ മുഖാന്തരം പലതവണ നിവേദനങ്ങൾ കൊടുത്തിട്ടും അനന്തര നടപടികൾ ഉണ്ടായിട്ടില്ലെന്ന് സ്കൂൾ പറഞ്ഞു.

അറ്റകുറ്റപ്പണികൾ നടത്താതെ സ്കൂൾ പ്രവർത്തനം നടപ്പാക്കരുതെന്നും അപകടസാധ്യത ഒഴിവാക്കാൻ അധികൃതർ അനന്തര നടപടികൾ എടുക്കണമെന്ന് സ്കൂൾ സന്ദർശിച്ച കോൺഗ്രസ് നേതാക്കളായ പി.എം. നീഫ, ഷിബു സിറിയക്, സെന്തിൽകുമാർ, ഷാജി ജോൺ എന്നിവർ ആവശ്യപ്പെട്ടു.