ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പാലംനിർമാണം തുടരാനാവില്ലെന്നു സൂചന. പാലക്കാട്- കുളപ്പുള്ളി പാതയിലെ പുതിയപാലത്തിന്‍റെ നിർമാണമാണ് പ്രതിസന്ധിയിലാവുന്നത്. കനത്ത മഴയിൽ തോട്ടിൽ ഒഴുക്ക് വർധിച്ചതോടെയാണ് ഒറ്റപ്പാലം കിഴക്കേതോടിന് കുറുകെയുള്ള പുതിയപാലത്തിന്‍റെ നിർമാണം പ്രതിസന്ധിയിലായത്.

തൂണുകൾ പണിയാൻ കഴിയാതെവന്നതോടെ കരാറുകാരൻ പണിക്കായെത്തിച്ച യന്ത്രസാമഗ്രികൾ തോട്ടിൽനിന്ന് പുറത്തെത്തിച്ചു. പാലത്തിനുസമീപം മണ്ണിടിച്ചിലുമുണ്ടായി.

ഒരുപതിറ്റാണ്ടിലേറെയായി ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയപാലമെന്ന പ്രഖ്യാപനം വന്നിട്ട്. ഈസ്റ്റ് ഒറ്റപ്പാലത്ത് പാലത്തിന് ഇരുവശത്തുമായി രണ്ട് സാംസ്‌കാരിക കേന്ദ്രങ്ങളുണ്ടായിരുന്നതാണ് നിർമാണം വൈകിച്ചത്.

പിന്നീട് ഈ കേന്ദ്രങ്ങൾ പൊളിക്കാതെ നിലവിലെ പാലത്തോട് ചേർന്ന് പുതിയപാലം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് പാലത്തിന്‍റെ നിർമാണം തുടങ്ങിയത്. എന്നാൽ, പിന്നെയും പണി നീങ്ങിയത് ഇഴഞ്ഞിഴഞ്ഞായിരുന്നു. സെപ്റ്റംബറോടെ പൂർത്തിയാക്കാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നാലുമാസം കഴിഞ്ഞിട്ടും കോൺക്രീറ്റ് തൂണുകളുടെ നിർമാണംപോലും പൂർത്തിയായിട്ടില്ല.