ഒറ്റപ്പാലം: താലൂക്കാസ്ഥാനത്ത് സപ്ലൈകോയിലെത്തണമെങ്കിൽ അഴുക്കുനിറഞ്ഞ തോടുതാണ്ടേണ്ട ഗതികേടിൽ ഉപഭോക്താക്കൾ. ബസ് സ്റ്റാൻഡിനു പുറകുവശത്തുള്ള ഒറ്റപ്പാലം സപ്ലൈകോയുടെ മുന്നിൽ കെട്ടിനിൽക്കുന്ന മാലിന്യവും ചെളിയും നിറഞ്ഞ വെള്ളത്തിലൂടെ വേണം ആളുകൾക്ക് സപ്ലൈകോയിൽ എത്തിച്ചേരാൻ.

മഴക്കാലം തുടങ്ങിയാൽ പിന്നെ മഴ കഴിയുന്നതുവരെ ഇതാണ് അവസ്ഥ. കഴിഞ്ഞവർഷവും ഇത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ദിനംപ്രതി നൂറിൽകൂടുതൽ ആളുകൾ വന്നുപോകുന്ന ഈ ഭാഗത്ത് കരിങ്കൽപൊടിയെങ്കിലും ഇട്ടാൽ തീരാവുന്നതാണു ഈ ദുരിതം.