ഷൊർണൂർ: കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ബസുകളും കുളപ്പുള്ളി ബസ്‌സ്റ്റാൻഡിൽ കയറണമെന്ന ഉത്തരവ് വീണ്ടും ലംഘിക്കപ്പെട്ടു. കഴിഞ്ഞ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനമാണ് വീണ്ടും നടപ്പാകാതെയാവുന്നത്.

കുളപ്പുള്ളിയിൽ ബസുകൾക്ക് വൺവേ സംവിധാനമേർപ്പെടുത്തിയായിരുന്നു പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്. എന്നാൽ ഒരു വിഭാഗം ബസുകൾ ഇപ്പോഴും സ്റ്റാൻഡിൽ കയറാത്ത സ്ഥിതിയാണ്. തൃശൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുപോകുന്ന ബസുകൾ കുളപ്പുള്ളി സ്റ്റാൻഡിൽ കയറി പോകണമെന്ന ചട്ടമാണ് ലംഘിക്കപ്പെടുന്നത്.

തിരിച്ചുവരുമ്പോൾ കുളപ്പുള്ളി സ്റ്റാൻഡിൽ കയറാതെ തൃശൂരിലേക്ക് പോകാമെന്നും തീരുമാനിച്ചിരുന്നു. മുമ്പെല്ലാം തൃശൂർ ഭാഗത്തുനിന്നും വരുന്ന ബസ് ജീവനക്കാരായിരുന്നു പ്രശ്‌നം ഉന്നയിച്ചത്. ഇത്തവണ അവരെക്കൂടി അറിയിച്ചാണ് തീരുമാനമെടുത്തത്. എന്നാൽ വീണ്ടും പഴയ സാഹചര്യം തുടരുകയാണ്. ഇതോടൊപ്പം കെഎസ്ആർടിസി ബസുകളും കുളപ്പുള്ളി ബസ്‌ സ്റ്റാൻഡിൽ കയറിയേ പോകാവൂ എന്ന നിർദേശവും നഗരസഭ നൽകിയിരുന്നു. ഇതു പാലിക്കപ്പെടുന്നുണ്ടെന്നതാണ് ഏക ആശ്വാസം.