ചിറ്റൂർ: നല്ലപ്പിള്ളി പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേടെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

കൂടിക്കാഴ്ചയിൽ എഴുനൂറിലധികം ഉദ്യോഗാർഥികൾ പങ്കെടുത്തതിൽ നിയമന മാനദണ്ഡങ്ങൾ അവഗണിച്ചാണ് ജീവനക്കാരെ തെഞ്ഞെടുത്തതെന്നായിരുന്നു ആരോപണം. നിയമനം റദ്ദുചെയ്യുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നു ബിജെപി ഭാരവാഹികൾ മുന്നറിയിപ്പു നൽകി.

ബിജെപി ജില്ലാ ജനറൽ എ.കെ. ഓമനക്കുട്ടൻ, കൊഴിഞ്ഞാമ്പാറ മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് എ.കെ. മോഹൻദാസ്, കെ. ഷിനു, എ. ശശീന്ദ്രൻ, എ. മോഹനൻ, എം. ഹരിനാരായണൻ, ടി.സി. രവി എന്നിവർ സമരത്തിനു നേതൃത്വം നൽകി.