അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ഷാജു നടത്തിയ ഒറ്റയാൾപോരാട്ടത്തിൽ ഞൊടിയിടയിൽ നടപടി. റോഡുവക്കിൽ നിൽക്കുന്ന മരങ്ങളും ഉണക്കമുളക്കൂട്ടങ്ങളും മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതിതടസവും സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജി. ഷാജു ഉന്നതങ്ങളിൽ നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് അഗളി ഇറിഗേഷൻ വകുപ്പ് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഷാജു ഇറിഗേഷൻ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. സംഭവം അറിഞ്ഞതോടെ അഗളി പോലീസും റവന്യൂ സംഘവും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഷാജുവുമായി ചർച്ച നടത്തി. അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ ഒമ്പതോളം വാർഡുകളിലെ ജനങ്ങളെ ദുരിതത്തിൽ ആക്കുന്നവിധം നിൽക്കുന്ന മരങ്ങളും കൂട്ടങ്ങളും തടസങ്ങളും മുറിച്ചുനീക്കി വൈദ്യുതിവിതരണവും ഗതാഗതവും സുതാര്യമാക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഷാജു ഉദ്യോഗസ്ഥരോട് പറഞ്ഞു.

വേണ്ട നടപടി ഉണ്ടായില്ലെങ്കിൽ മണ്ണാർക്കാട് പ്രധാന റോഡിൽ കുത്തിയിരുന്ന് സമരംനടത്തുമെന്നും ഷാജു പറഞ്ഞു. ഉദ്യോഗസ്ഥർ അനുകൂല നടപടികൾ സ്വീകരിച്ചതോടെ ബ്ലോക്ക് പഞ്ചായത്തംഗം സമരത്തിൽ നിന്ന് പിന്മാറി. തുടർന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും റവന്യൂ അധികൃതരും പ്രദേശങ്ങളിൽ പരിശോധന നടത്തി. മുളകൾ നീക്കുന്നതിനുള്ള നടപടി ഉടൻതന്നെ ആരംഭിച്ചു.

പ്രദേശത്ത് നിൽക്കുന്ന മുളംകൂട്ടങ്ങൾക്കു പുറമേ 75 മരങ്ങളും മുറിച്ചുനീക്കണമെന്ന് ഷാജു ആവശ്യപ്പെട്ടു. അഗളി,ഷോളയൂർ പഞ്ചായത്തുകളിലെ ഒമ്പതോളം വാർഡുകളെ ബാധിക്കുന്ന പ്രശ്നങ്ങളാണിത്. കെഎസ്ആർടിസി അടക്കം സ്വകാര്യബസുകളും ടാക്സി ജീപ്പുകളും മറ്റ് നിരവധി വാഹനങ്ങളും ഓടുന്ന റോഡ് പലദിവസങ്ങളിലും മരംവീണു ഗതാഗതവും വൈദ്യുതിയും മുടങ്ങുക പതിവാണ്. ഇതിന് ഒരു ശാശ്വതപരിഹാരം തേടിയുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ ഒറ്റയാൾപോരാട്ടമാണ് ഫലപ്രാപ്തിയിലെത്തിയത്.