ഡാളസ്: ഡാളസിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണം വർധിക്കുന്നു. സമീപകാലത്തായി നടന്ന ഒട്ടറെ സംഭവങ്ങൾ മലയാളികളിൽ ആശങ്കയുളവാക്കുന്നുണ്ട്. മലയാളികളുടെ വാഹനങ്ങളും ഇത്തരത്തിൽ മോഷണം പോയിട്ടുണ്ട്.

വെള്ളിയാഴ്ച ഡാളസിലെ ഒരു മലയാളിയുടെ ഫോർഡ് എഫ്250 ട്രക്ക് വീടിന്‍റെ മുമ്പിൽ നിന്ന് മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടും തുടരന്വേഷണത്തിന് മുതിരാതെ ഇൻഷുറൻസ് കമ്പനിയിൽ നഷ്ടപരിഹാരത്തിന് ശ്രമിക്കാനാണ് പോലീസ് വാഹന ഉടമയോട് നിർദേശിച്ചതെന്നും പരാതിയുണ്ട്.


ഞായറാഴ്ച പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന മലയാളി വിദ്യാർഥിയുടെ നിസാൻ അൾട്ടിമ വാഹനത്തിന്‍റെ ചില്ലുകൾ പൊട്ടിച്ച് വിലയേറിയ വസ്തുക്കൾ (ലാപ്ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയ) അപഹരിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അനവധി മലയാളികളുടെ വാഹനങ്ങൾ മോഷണം പോവുകയോ വാഹനത്തിൽ നിന്ന് സാധനങ്ങൾ അപഹരിക്കപ്പെടുകയോ ചെയ്തിട്ടുള്ളതായി പരാതികൾ ഉയർന്നിട്ടുണ്ട്.