ഒാര്‍മപ്പെടുത്തലായി മായാതെ പാലത്തിനടിയിലെ ചുവരെഴുത്ത് ...
Wednesday, April 17, 2024 6:30 AM IST
കടുത്തുരുത്തി: കേരള രാഷ്‌ട്രീയ ചരിത്രത്തിന്‍റെ അടയാളമായി പാലത്തിനടിയിലെ ചുവരെഴുത്ത് ഇന്നും ഒരോര്‍മപ്പെടുത്തല്‍ പോലെ മായാതെ നില്‍ക്കുന്നു.

കല്ലറ - കടുത്തുരുത്തി റോഡിലെ കളമ്പുകാട് പാലത്തിനടിയില്‍ 59 വര്‍ഷം മുമ്പ് വൈക്കം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി. പരമേശ്വരനുവേണ്ടി അന്നത്തെ പ്രവര്‍ത്തകര്‍ എഴുതിയ ചുവരെഴുത്താണ് ഇന്നും മായാതെ നില്‍ക്കുന്നത്. ചുണ്ണാമ്പ്കൊണ്ടെഴുതിയ ചുമരെഴുത്താണ് കാലം മായ്ക്കാത്ത അവശേഷിപ്പായി നിലനില്‍ക്കുന്നത്.

കല്ലറ - വൈക്കം കനാലിന്‍റെ (കെവി കനാല്‍) കുറുകെയാണ് കളമ്പുകാട് പാലം. അന്ന് റോഡ് ഗതാഗതം കുറവായിരുന്നു. കെവി കനാലിലൂടെ കെട്ടുവള്ളത്തിലും ബോട്ടിലും ചെറുവള്ളത്തിലുമായിരുന്നു ജനങ്ങളുടെ യാത്ര. കല്ലറ, പ്രാവട്ടം, കുറുപ്പന്തറ, നീണ്ടൂര്‍ എന്നിവിടങ്ങളിലേക്ക് വൈക്കത്തുനിന്ന് പലചരക്കും റേഷന്‍ സാധനങ്ങളും എത്തിച്ചിരുന്നത് കെട്ടുവള്ളത്തിലാണ്.

കല്ലറ, നീണ്ടൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ കളമ്പുകാട് എത്തിയാണ് വള്ളത്തില്‍ വൈക്കത്തേക്കും ആലപ്പുഴയിലേക്കും ചേര്‍ത്തലയിലേക്കുമൊക്കെ പോയിരുന്നത്. കളമ്പുകാട് പ്രദേശം കാളച്ചന്തയടക്കം ജനത്തിരക്കുള്ള സ്ഥലമായിരുന്നു. ജനശ്രദ്ധ കിട്ടാന്‍ അന്നത്തെക്കാലത്ത് തെരഞ്ഞെടുപ്പുകളില്‍ പാലത്തിന്‍റെ അടിയിലാണ് ചുമരെഴുതിയിരുന്നത്. വൈക്കം മണ്ഡത്തിലായിരുന്നു പരമേശ്വരന്‍ മത്സരിച്ചിരുന്നത്.

ചിഹ്നം നുകം വച്ച കാളയായിരുന്നു. കേരള കോണ്‍ഗ്രസിലെ കെ.എന്‍. നാരായണന്‍ നായരും സിപിഐയിലെ പി.എസ്. ശ്രീനിവാസനും ഉള്‍പ്പെടെ ഏറ്റുമുട്ടിയ അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പി. പരമേശ്വരന്‍ വിജയിച്ചത് 88 വോട്ടിനാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദേഹത്തിന് നിയമസഭയില്‍ എത്താനായില്ല. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ സത്യപ്രതിജ്ഞയ്ക്കു മുമ്പു സഭ പിരിച്ചുവിടുകയായിരുന്നു.

അന്ന് കോട്ടയം ജില്ലയില്‍നിന്നു വിജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പരമേശ്വരന്‍. വൈക്കമെന്ന കമ്യൂണിസ്റ്റ് കോട്ടയില്‍നിന്നാണ് വെന്നിക്കൊടി പാറിച്ചത്. പരമേശ്വരന്‍ അന്തരിച്ചിട്ട് 21 വര്‍ഷം കഴിഞ്ഞിട്ടും ചരിത്രത്തിന്‍റെ ഓര്‍മപ്പെടുത്തലായി ചുമരെഴുത്ത് ഇന്നും മായാതെതന്നെ നില്‍ക്കുന്നു.