തിരുവനന്തപുരം: കേരളത്തില്‍ കപ്പലുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ സംഭവിച്ച കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വലിയതുറയില്‍ ലോക സമുദ്രദിനം ആചരിച്ചു. ഗ്രീന്‍പീസ് ഇന്ത്യയും ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

എംഎസ്‌സി എല്‍സ-3 കപ്പല്‍ ദുരന്തത്തില്‍ ഇരകളായവരോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയില്‍ വലിയതുറയില്‍ ഫോട്ടോ സെഷനും സംഘടിപ്പിച്ചു. "പാഴാക്കാന്‍ സമയമില്ല' എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു സമുദ്രദിനം ആചരിച്ചത്. ദുരന്തത്തിനു ശേഷമുള്ള ദിവസങ്ങളില്‍ കേരള തീരത്തും തമിഴ്‌നാടിന്‍റെ ചില ഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരയ്ക്കടിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.

യുഎന്‍ സമുദ്ര സമ്മേളനത്തില്‍ ഷിപ്പിംഗ് വ്യവസായത്തിലെ ഡീകാര്‍ബണൈസേഷനും ആഗോള പ്ലാസ്റ്റിക് മലിനീകരണവും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് എംഎസ്‌സി പോലുള്ള പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍ക്ക് ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഗ്രീന്‍പീസ് ഇന്ത്യ ക്ലൈമറ്റ് ക്യാംപയ്‌നര്‍ എസ്.എന്‍. അമൃത പറഞ്ഞു.

സമുദ്ര ജൈവവൈവിധ്യം, സമുദ്ര ആവാസവ്യവസ്ഥ, തീരദേശ ഉപജീവനമാര്‍ഗങ്ങള്‍, പ്രാദേശിക സമ്പദ്‌വ്യവസ്ഥ എന്നിവയെ എല്ലാം കപ്പല്‍ ദുരന്തം ബാധിച്ചു. ഇത്തരം നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ മറുപടി പറയണമെന്നു സമുദ്ര സംരക്ഷണ പ്രവര്‍ത്തകനും ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് സ്ഥാപകനുമായ റോബര്‍ട്ട് പനിപ്പിള്ള പറഞ്ഞു.

എംഎസ്‌സിയില്‍ നിന്നുള്ള നഷ്ടപരിഹാരത്തെക്കുറിച്ചറിയാന്‍ ഇരകളായവര്‍ക്ക് അവകാശമുണ്ടെന്ന് കെഎസ്എംടിഎഫ് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജാക്‌സണ്‍ പൊള്ളയില്‍ പറഞ്ഞു.