തിരുവനന്തപുരം: തിരുവനന്തപുരം പി എം ജിക്കു സമീപം സ്കൂട്ടർ ഷോ റൂമിൽ വൻ തീപിടി ത്തം. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽ പുതിയ സ്കൂട്ടറുകൾ അടക്കം കത്തി നശിച്ചു. സംഭവ സമയത്ത് ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പിഎംജിക്കു സമീപമുള്ള ടിവിഎസ് ഷോറൂമിൽ തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തുൽ. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആണ് ഈ നിയന്ത്രണവിധേയമാക്കിയതും പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞതും.

തിരുവനന്തപുരത്തുനിന്ന് നാലും ചാക്കയിൽനിന്നു മൂന്നും വിഴിഞ്ഞത്തുനിന്നും ഒന്നും കഴക്കൂട്ടത്തുനിന്നും ഒന്നും നെടുമങ്ങാടുനിന്ന് ഒന്നും യൂണിറ്റുകളെത്തിയാണ് തീയണച്ചത്.