പേരൂര്‍ക്കട: പൊട്ടിപ്പൊളിഞ്ഞ കുടിലിലെ ഒറ്റമുറിയില്‍ ദയനീയാവസ്ഥയില്‍ കഴിഞ്ഞുവന്നിരുന്ന മുട്ടത്തറ സ്വദേശിനി സുധയ്ക്കും (60) കുടുംബത്തിനും ഇനി സമാധാനമായി ഉറങ്ങാം.

കല്ലടിമുഖത്ത് ഒഴിവുള്ള ഫ്‌ളാറ്റ് ഇവര്‍ക്ക് അടിയന്തരമായി അനുവദിച്ചു നല്‍കിയതിനെത്തുടര്‍ന്ന് ഇവര്‍ ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു. പുതിയ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിന്‍റെ ഉദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വഹിച്ചു. വീടിന്‍റെ താക്കോല്‍ദാനവും മേയര്‍ നിർവഹിച്ചു.

സുധയ്ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ കാലതാമസം കൂടാതെ അനുവദിക്കുന്നതിനും മേയര്‍ നിര്‍ദേശം നല്‍കി. സുധ, മാതാവ്, രണ്ടുകുട്ടികള്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. സുധയുടെ പിതാവ് ഒരുവര്‍ഷത്തിനു മുമ്പ് മരണപ്പെട്ടിരുന്നു.