നിലമ്പൂർ: ലാബ് റിസൾട്ട് വന്നു, വടപുറം താളിപ്പൊയിലിൽ നിന്നും പോലീസ് പിടിച്ചെടുത്ത സിന്തറ്റിക് വിഭാഗത്തിൽപ്പെട്ട മയക്കുമരുന്ന് മെത്താഫിറ്റാമിൻ തന്നെയെന്നു സ്ഥിരീകരിച്ചു. കോഴിക്കോട് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ ഫലം പോലീസിന് ലഭിച്ചു.

കഴിഞ്ഞ മാസം എട്ടിന് രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ പോലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് മമ്പാട് ടാണ സ്വദേശി വാളപ്പുറം റിയാസ് ബാബുവിൽനിന്ന് 310 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടിയത്. സ്കൂട്ടറിൽ വരികയായിരുന്ന റിയാസ് ബാബുവിനേയും സഹോദരപുത്രൻ മുഹമ്മദ് ഷിബിലിനേയും പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ റിയാസ് ബാബു ഓടി രക്ഷപ്പെട്ടു.

പ്രതിയെ തൊട്ടടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിടികൂടിയത് യൂറിയ ആണെന്നും മാവിനടിക്കുന്ന മരുന്നാണെന്നും മറ്റും പറഞ്ഞ് പ്രതി പോലീസിന്‍റെ അന്വേഷണത്തെ വഴി തിരിച്ചുവിടാൻ ശ്രമിച്ചിരുന്നു. എന്നൽ ലാബ് റിസൾട്ട് പുറത്തുവന്നതോടെ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പോലീസ്. പ്രതികൾ ജുഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയാണ്.

മലയോര മേഖലയിൽ പോലീസ് ഇത്രയധികം മെത്താഫിറ്റാമിൻ പിടികൂടുന്നത് ആദ്യമായാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിയാസ് ബാബുവിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകളും കണ്ടെത്തിയിരുന്നു. ഇതിന് മറ്റൊരു കേസുംകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.