സുൽത്താൻ ബത്തേരി: ഫെയർ ലാന്‍റ് നിവാസികൾക്ക് തെരുവുനായകളെ ഭയന്ന ജീവിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിലേയ്ക്ക് കാൽനടയായി പോയ ഒരാളെ തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ ഓടിച്ചു. ജീവനും കൊണ്ട് ഓടി അടുത്ത വീടിന്‍റെ മതിൽ ചാടി വീട്ടിൽ അഭയം തേടിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇതോടെയാണ് പ്രദേശത്തെ കുടുംബങ്ങൾ ആശുപത്രിയിലേയ്ക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ തുടങ്ങിയത്.

ഫെയർലാന്‍റിലും ആശുപത്രി റോഡിലുമായി നിരവധി തെരുവു നായ്ക്കളാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. ഇത് കാരണം ഫെയർലാന്‍റിലെ കുടുംബങ്ങൾ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ ഭയക്കുകയാണ്. ഇവിടെയുള്ള ആളുകൾ പുറത്തേയ്ക്ക് പോകുന്നത് നായ്ക്കളെ പേടിച്ച് വടിയും കയ്യിൽ കരുതിയാണ്. തെരുവ് നായ്ക്കൾ കാൽനടയാത്രക്കാരുടെ നേരെ പാഞ്ഞടുക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇരുപത്തഞ്ചോളം നായ്ക്കളാണ് ഇവിടെ യാത്രക്കാർക്കും പ്രദേശത്തെ കുടുംബങ്ങൾക്കും ഭീഷണിയായി ആശുപത്രി റോഡിൽ അലഞ്ഞ് നടക്കുന്നത്.

തെരുവ് നായ്ക്കളുടെ ശല്യംകാരണം പുലർച്ചെയും വൈകുന്നേരവും ആളുകൾക്ക് ഇതിലൂടെ കാൽ നടയായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പുലർച്ചെ ജോലിക്ക് പോകുന്നവരും മദ്രസകളിലും സ്കൂളുകളിലും പോകുന്ന കുട്ടികളുമാണ് നായ്ക്കളുടെ ശല്യം കാരണം ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്.

തെരുവ് നായ്ക്കള്ള പിടികൂടി ഇവിടെ നിന്ന് മാറ്റണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം. എബിസി പദ്ധതി പ്രകാരം തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വിടുന്നുണ്ടെങ്കിലും അതിനെയെല്ലാം പിടിച്ച സ്ഥലത്ത് തന്നെ തിരികെ കൊണ്ടുവന്ന് വിടുകയാണ്. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി പ്രത്യേക ഷെൽട്ടറിൽ താമസിപ്പിക്കാനുള്ള നടപടി ഉണ്ടായെങ്കിൽ മാത്രമേ തെരുവ് നായ ശല്യത്തിന് പരിഹാരമാകുകയുള്ളു.