പുൽപ്പള്ളി: പെരിക്കല്ലൂർ 80കവല പ്രദേശത്തെ ഭൂമി പ്രശ്നത്തിന് പിന്നിൽ ബത്തേരി കേന്ദ്രീകരിച്ച് കർണാടകവുമായി ബന്ധമുള്ള ഒരു സംഘം പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് സ്റ്റേറ്റ് വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ജില്ലാ പ്രസിഡന്‍റ് ബൈജു ഐസക് എന്നിവർ പറഞ്ഞു. സർക്കാരാണ് കർഷകർക്ക് പട്ടയം നൽകിയത്.

ബന്ധപ്പെട്ടവർ നൽകിയിരിക്കുന്ന വക്കീൽ നോട്ടിസിൽ ഒരുപാട് അവ്യക്തത ഉണ്ട്. കൈവശക്കാരെ ഭയപ്പെടുത്തി പണം വാങ്ങാനുള്ള ശ്രമം ഉണ്ടെന്നാണ് വക്കീൽ നോട്ടിസിൽ നിന്നും മനസിലാകുന്നതെന്നും ഈ സാഹചര്യത്തിൽ സർക്കാർ ആവശ്യമായ സംരക്ഷണം കൃഷിക്കാർക്ക് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പെരിക്കല്ലൂർ സെന്‍റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. ജോർജ് കപ്പുക്കാലയിൽ, ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം, മനോജ് ഉതുപ്പാൻ, തോമസ് പുളിക്കൽ എന്നിവരേയും പ്രദേശത്തെ കർഷകരേയും നേതാക്കൾ സന്ദർശിച്ചു.