കുണ്ടറ: മൃതദേഹം തിരിച്ചറിയാത്തതിനെ തുടർന്ന് സംസ്കാരം മാറ്റി. കഴിഞ്ഞ മൂന്നിന് അഞ്ചാലുംമൂട് ഭാഗത്ത് അഷ്ടമുടി കായലിൽ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

കാണാതായ കല്ലട ചിറ്റുമല രണ്ട് റോഡിൽ കോൺഗ്രസ് വാർഡ് പ്രസിഡന്‍റും ചിറ്റുമല സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായ ഷാജി അലക്സിന്‍റെ ആണ് മൃതദേഹമെന്ന ഷാജിയുടെ വീട്ടുകാരുടെ നിഗമനത്തെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കഴിഞ്ഞദിവസം വൈകുന്നേരം നാലിന് വീട്ടിൽ എത്തിച്ച്‌ അഞ്ചിന് പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി.

എന്നാൽ അവസാന നിമിഷം ബന്ധുക്കൾക്ക് തോന്നിയ സംശയത്താൽ സംസ്കാരം നടപടികൾ നിർത്തിവച്ചു. പൂർണമായും തിരിച്ചറിയാൻ കഴിയാത്തതിനാൽ മൃതശരീരം അജ്ഞാത മൃതദേഹങ്ങളുടെ പട്ടികയിൽ ചേർത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

രണ്ടുദിവസത്തിനുശേഷം ഡിഎൻഎ , കെമിക്കൽ ടെസ്റ്റുകളുടെയും അടിസ്ഥാനത്തിൽ ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ ഇനി ബോഡി കൈമാറ്റം കഴിയാൻ സാധിക്കൂ എന്ന നിലപാടിലാണ് പോലീസ്.