ന്യൂജഴ്സി: ന്യൂജഴ്സിയിൽ നടക്കുന്ന ഐപിസിഎൻഎ പതിനൊന്നാമത് അന്താരാഷ്‌ട്ര മാധ്യമ കോൺഫറൻസിന്‍റെ വിജയത്തിനായി ആത്മാർഥമായി പരിശ്രമിച്ച എല്ലാ ചാപ്റ്ററുകൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഹൃദയപൂർവം നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി കനേഡിയൻ ചാപ്റ്റർ പ്രസിഡന്‍റ് ഷിബു കിഴക്കേക്കുറ്റ്.

നിങ്ങളുടെ സമർപ്പിതമായ സേവനവും കൂട്ടായ മനോഭാവവുമാണ് ഈ വിജയത്തിന്‍റെ അടിത്തറ. മുൻകാല എക്സിക്യൂട്ടീവ് അംഗങ്ങളെയും ഈ അവസരത്തിൽ ആദരപൂർവം ഓർക്കുന്നു. നിങ്ങളുടെ ദീർഘദർശനമാണ് ഈ കൂട്ടായ്മയെ ഇന്നത്തെ ഈ ഉയരത്തിലേക്ക് എത്തിച്ചത്.

നിങ്ങൾ വിതച്ച വിത്തുകൾ ഇന്ന് വിജയത്തിന്‍റെ വൃക്ഷമായി വളർന്നു. സുനിലിന്‍റെ നേതൃത്വത്തിലുള്ള നിലവിലെ എക്സിക്യൂട്ടീവ് ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ നേതൃത്വവും ഏകകൃതമായ പരിശ്രമവുമാണ് ഈ സമ്മേളനത്തിന് തിളക്കം പകർന്നത്.


അഡ്വൈസറി ബോർഡ് അംഗങ്ങൾക്കും അവരുടെ വിലമതിക്കാനാവാത്ത മാർഗനിർദേശത്തിനും പിന്തുണയ്ക്കും ഹൃദയപൂർവം നന്ദി. വ്യക്തികളുടെതല്ല, കൂട്ടായ പരിശ്രമമാണ് യഥാർഥ വിജയത്തിന്‍റെ രഹസ്യം. ഇത് ഭാവി തലമുറകൾക്ക് പ്രചോദനമാകട്ടെ.

മാധ്യമ സ്വാതന്ത്ര്യത്തിനും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ ഈ യാത്ര എന്നും പ്രകാശിക്കട്ടെ. കാനഡയിൽ നിന്ന് എല്ലാ സഹപ്രവർത്തകർക്കും ബിഗ് സല്യൂട്ട് നേരുന്നതായി അദ്ദേഹം പറഞ്ഞു.