അമിത സർവീസ് ചാർജ്: ലിബർട്ടി ബഷീറിന് നഷ്ടപരിഹാരം നൽകാൻ വിധി
അമിത സർവീസ്  ചാർജ്: ലിബർട്ടി  ബഷീറിന് നഷ്ടപരിഹാരം നൽകാൻ വിധി
Monday, May 6, 2024 5:42 AM IST
തലശേരി: ചലച്ചിത്ര നിർമാതാവ് ലിബർട്ടി ബഷീറിൽ നിന്ന് സർവീസ് ചാർജ് ഇനത്തിൽ ബാങ്ക് ഈടാക്കിയ അധിക തുക നഷ്ടപരിഹാരവും കോടതി ചെലവും സഹിതം തിരിച്ചുനൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു.

തലശേരി ലിബർട്ടി പാരഡൈസ് പ്രൊപ്രൈറ്ററും സിനിമാ നിർമാതാവുമായ പി.വി. ബഷീർ അഹമ്മദ്‌ എന്ന ലിബർട്ടി ബഷീർ നൽകിയ പരാതിയിൽ ഐസിഐസിഐ ബാങ്ക് തലശേരി ബ്രാഞ്ച് മാനേജരാണ് തുക തിരിച്ചു നൽകേണ്ടത്.

ബഷീർ അഹമ്മദിന്‍റെ അക്കൗണ്ടിൽ നിന്ന് പലതവണയായി സർവീസ് ചാർജ് ഇനത്തിൽ ഈടാക്കിയ അധിക തുക 25,260 രൂപ തിരിച്ചു നൽകാനാണ് വിധി. ഇതിന് പുറമെ പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതിച്ചെലവിനത്തിലും നൽകണം. ബാങ്ക് അന്യായമായി അമിത സർവീസ് ചാർജ് ഈടാക്കിയെന്നാണ് പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ഫോറം കണ്ടെത്തി. പരാതിക്കാരന് വേണ്ടി അഡ്വ.എം.എസ്.നിഷാദ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.