ഹീറോ ഷമി; ന്യൂസിലൻഡിനെ എട്ട് വിക്കറ്റിനു കീഴടക്കി ഇന്ത്യ പരന്പര നേടി
ഹീറോ ഷമി;  ന്യൂസിലൻഡിനെ എട്ട് വിക്കറ്റിനു കീഴടക്കി ഇന്ത്യ പരന്പര നേടി
Sunday, January 22, 2023 2:19 AM IST
റായ്പുർ: പവർപ്ലേയിൽ പവർ അറിയിച്ച് ഇന്ത്യൻ പേസർമാർ തീ തുപ്പിയപ്പോൾ കിവികളുടെ ചിറകു കരിഞ്ഞു. മുഹമ്മദ് ഷിമിയും (മൂന്ന് വിക്കറ്റ്) ഹാർദിക് പാണ്ഡ്യയും (രണ്ട് വിക്കറ്റ്) മുഹമ്മദ് സിറാജും ഷാർദുൾ ഠാക്കൂറും (ഓരോ വിക്കറ്റ് വീതം) അരങ്ങുവാണപ്പോൾ ന്യൂസിലൻഡ് നിലംപൊത്തി. രണ്ടാം ഏകദിന ക്രിക്കറ്റിൽ അതോടെ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ന്യൂസിലൻഡിന്‍റെ ഇന്നിംഗ്സ് 34.3 ഓവറിൽ 108ൽ അവസാനിച്ചു. 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 111 റണ്‍സ് എടുത്ത് ഇന്ത്യ ജയവും മൂന്ന് മത്സര പരന്പര 2-0ന് ഉറപ്പാക്കുകയും ചെയ്തു. ഷമിയാണ് പ്ലെയർ ഓഫ് ദ മാച്ച്. വാഷിംഗ്ടണ്‍ സുന്ദർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ എല്ലാ ബൗളർമാരും വിക്കറ്റ് നേടിയെന്നതും ശ്രദ്ധേയം.

മിന്നൽപ്പിണർ

മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിൽത്തന്നെ കാര്യങ്ങൾ വ്യക്തമായി. സ്വിംഗ് ബൗളിംഗിന്‍റെ മനോഹാരിതയുമായി ഷമി കത്തിക്കയറിയപ്പോൾ ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലിന്‍റെ (0) വിക്കറ്റ് അഞ്ചാം പന്തിൽ ഇളകി. തിരുവനന്തപുരത്ത് ശ്രീലങ്കയ്ക്ക് എതിരേയും ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരേയും മിന്നൽപ്പിണറായ മുഹമ്മദ് സിറാജിന്‍റെ ഊഴമായിരുന്നു അടുത്തത്. ഹെൻ റി നിക്കോൾസിനെ (2) ഫസ്റ്റ് സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിന്‍റെ കൈകളിൽ സിറാജ് എത്തിച്ചു. ഇന്നിംഗ്സിലെ ഏഴാം ഓവർ എറിയാനെത്തിയ മുഹമ്മദ് ഷമി, ഡാരെൻ മിച്ചലിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പറഞ്ഞയച്ചപ്പോൾ ന്യൂസിലൻഡ് സ്കോർ 6.1 ഓവറിൽ 9/3. ആദ്യ സ്പെൽ പൂർത്തിയായപ്പോൾ ഷമി 22 ഡോട്ട്ബോൾ എറിഞ്ഞു. വഴങ്ങിയത് അഞ്ച് റണ്‍സും വീഴ്ത്തിയത് രണ്ട് വിക്കറ്റും. നാല് ഓവറിൽ 20 ഡോട്ട്ബോൾ എറിഞ്ഞ സിറാജ് വഴങ്ങിയത് നാല് റണ്‍സും വീഴ്ത്തിയത് ഒരു വിക്കറ്റും.


പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ, ഡിവോണ്‍ കോണ്‍വെയെ (7) റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. ഷാർദുൾ ഠാക്കൂറിന്േ‍റതായിരുന്നു അടുത്ത ഊഴം. ഒരു റണ്‍ എടുത്ത ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥമിനെ ഠാക്കൂർ ശുഭ്മാൻ ഗില്ലിന്‍റെ കൈകളിലെത്തിച്ചു. ന്യൂസിലൻഡ് 10.3 ഓവറിൽ 15/5.

15/5, നാണക്കേട്

ഏറ്റവും കുറവ് റണ്‍സിനുള്ളിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതിന്‍റെ നാണക്കേട് റിക്കാർഡിലും ന്യൂസിലൻഡ് എത്തി. 15 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതോടെയാണിത്. 2022ൽ 26 റണ്‍സിനിടെ ഇംഗ്ലണ്ടിന്‍റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതിനു മുന്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.

ഫിലിപ്സ് വെളിച്ചം

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 15 റണ്‍സ് എന്ന ദുരിതാവസ്ഥയിൽനിന്ന് ന്യൂസിലൻഡിനെ കരകയറ്റിയത് ഗ്ലെൻ ഫിലിപ്സ് (36), മൈക്കൽ ബ്രെയ്സ്‌വെൽ (22), മിച്ചൽ സാന്‍റ്നർ (27) എന്നിവർക്കൊപ്പം നടത്തിയ പോരാട്ടമാണ്. ബ്രെയ്സ്‌വെല്ലിനൊപ്പം ആറാം വിക്കറ്റിൽ 41 റണ്‍സിന്‍റെയും സാന്‍റ്നറിനൊപ്പം ഏഴാം വിക്കറ്റിൽ 47 റണ്‍സിന്‍റെയും കൂട്ടുകെട്ട് ഫിലിപ്സ് ഉണ്ടാക്കി. എങ്കിലും 108 റണ്‍സിൽ ന്യൂസിലൻഡിന്‍റെ ഇന്നിംഗ്സ് അവസാനിച്ചു.

രോഹി-ഗിൽ

109 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ (51) അർധസെഞ്ചുറി നേടി. ഓപ്പണർ ശുഭ്മാൻ ഗിൽ (40) പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലിയുടെ (11) വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് - ഗിൽ കൂട്ടുകെട്ട് 72 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.