തണ്ണിമത്തൻ കൃഷിയിൽ വിജയം കൊയ്ത് ജുനൈസ്
Friday, April 12, 2024 6:01 AM IST
സുൽത്താൻ ബത്തേരി: ശക്തമായ വേനൽ പിടിമുറുക്കുന്ന വയനാട്ടിൽ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള കൃഷിയിലേക്ക് കർഷകർ നീങ്ങേണ്ട അവസ്ഥയാണ്. അത്തരത്തിൽ ചൂടിൽ കൃഷിചെയ്ത് വിജയിക്കാവുന്ന ഒന്നാണ് തണ്ണിമത്തൻകൃഷി. നായ്ക്കട്ടി സ്വദേശി മേനകത്ത് ജുനൈസ് തണ്ണിമത്തൻ വിളചെയ്ത് നൂറ് മേനികൊയ്തത്.

വീടിനോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ വയൽ പാട്ടത്തിനെടുത്താണ് തണ്ണിമത്തൻ കൃഷി ഇറക്കിയത്. മുക്കാശോ എഫ് 1, കെഎസ്പി 1385 എന്നീ ഹൈബ്രിഡ് ഇനങ്ങളിൽ പെടുന്ന ആയിരം ചുവട് തണ്ണിമത്തനാണ് ഇദ്ദേഹം നട്ടത്.

തുടർന്ന് ജൈവരീതിയിൽ വളംനൽകി, സമീപത്തെ കുളത്തിൽനിന്ന് ആവശ്യത്തിന് മാത്രം വെള്ളവും നൽകി. ഇപ്പോൾ ജുനൈസിന്‍റെ കൃഷിയിടത്തിൽ നല്ലമധുരമുള്ള പച്ച തണ്ണിമത്തൻ വിളഞ്ഞുകിടക്കുകയാണ്. ശക്തമായ വേനലിനെ അതിജീവിച്ചാണ് തണ്ണിമത്തൻ ജുനൈസ് കൃഷിചെയ്ത് വിജയിച്ചത്. എങ്കിലും വേനൽചൂടിൽ തണ്ണിമത്തൻ വളളികൾ വാടിതുടങ്ങിയിട്ടുണ്ട്.

അതിനാൽതന്നെ വരുന്ന ദിവസങ്ങളിൽ തണ്ണിമത്തൻ വിളവെടുത്ത് വിൽപ്പന നടത്താനാണ് യുവകർഷകന്‍റെ തീരുമാനം. കഴിഞ്ഞ അഞ്ച് വർഷമായി പച്ചക്കറി കൃഷി ചെയ്തുവരുന്ന ജുനൈസ് ആദ്യമായാണ് തണ്ണിമത്തൻ കൃഷിചെയ്തിരിക്കുന്നത്.

ഇതിനുപുറമേ വെള്ളരി, മത്തങ്ങ എന്നിവയും വിഷുവിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. കൂടാതെ മൂന്ന്തരം വള്ളിപ്പയർ, ചീര, വെണ്ട, തക്കാളി, പടവലം എന്നിവയും ജുനൈസ് കൃഷിചെയ്യുന്നുണ്ട്.