ശാസ്താംകോട്ട : തെരുവുവിളക്കുകൾ കത്താത്തതിനെ ചൊല്ലിയുള്ള ജനങ്ങളുടെ പരാതിക്ക് ശാസ്താംകോട്ടയിൽ പരിഹാരം ഉണ്ടാകുന്നില്ല. സന്ധ്യ കഴിഞ്ഞാൽ ശാസ്താംകോട്ട മിക്ക ദിവസങ്ങളിലും ഇരുട്ടിലാണ്.

റോഡുകളിലെ വൈദ്യുതി വിളക്കുകളും പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എംപി, എംഎൽഎ ഫണ്ടിൽ നിന്നുള്ള പണം ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളിൽ ബഹുഭൂരിപക്ഷവും പ്രവർത്തനരഹിതമാണ്. മഴ ശക്തമായതോടെ ഇഴജന്തു, തെരുവുനായ, കാട്ടുപന്നി ശല്യം കൂടി വന്നിരിക്കുന്ന സാഹചര്യത്തിൽ ഇരുട്ട് മൂടിയ നിരത്തുകളിലൂടെ ജനം ആശങ്കയോടെ യാത്ര ചെയ്യേണ്ട സ്ഥിതി വിശേഷമാണ് ഉള്ളത്.

തെരുവുവിളക്കുകൾ ഉടനടി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസി െ ന്‍റ ഗേറ്റിലും ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിലും പോസ്റ്റുകളിലും വഴി വിളക്കുകൾ കത്താത്തതിനെതിരേ പന്തം കെട്ടി പ്രതിഷേധിച്ചിരുന്നു. ആർ.അരവിന്ദാക്ഷൻ പിള്ള, എൻ.സോമൻ പിള്ള, തുണ്ടിൽ നൗഷാദ്,

എം.എസ്.വിനോദ്, സ്റ്റാലിൻ ജോൺസൺ, ജോൺ പോൾ, അബ്‌ദുൾ റഷീദ്, ലോജു ലോറൻസ്, രാകേഷ് കൃഷ്ണമംഗലം, അനിൽകുമാർ, നാസർ കുറവന്‍റയ്യം, അബ്‌ദുൾ സലിം, നിയാസ് ഐ.സിദ്ദിഖ് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.