അഞ്ചല്‍ : രാത്രികാല പട്രോളിങ്ങിനിടെ പോലീസിനെ കണ്ട് ബൈക്കും കഞ്ചാവും ഉപേക്ഷിച്ച് മുങ്ങിയ പ്രതിയെ ഹരിപ്പാടുള്ള വീട്ടില്‍ നിന്നും പോലീസ് പിടികൂടി.

ഹരിപ്പാട് സ്വദേശിയും ഭാരതീപുരം മറവഞ്ചിറ ലക്ഷം വീട്ടില്‍ താമസിച്ചു വരികയും ചെയ്യുന്ന മധുവിനെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഏരൂര്‍ മണ്ണാംകോണത്തുവച്ച് ഏരൂര്‍ പോലീസിനെ കണ്ട മധു ഒന്നേകാല്‍ കിലോയോളം കഞ്ചാവും ബൈക്കും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

അന്വേഷണത്തില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. അന്വേഷണം തുടരുന്നതിനിടെയാണ് ഇയാള്‍ ഹരിപ്പാടുള്ള വീട്ടിലുള്ളതായി വിവരം ലഭിച്ച ഏരൂര്‍ പോലീസ് അവിടെയെത്തി പിടികൂടുകയായിരുന്നു.

റിമാന്‍റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന സൂചനയും പോലീസ് നല്‍കി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം വീണ്ടും ജയിലിലേക്ക് മാറ്റി.