കൊല്ലം: ജില്ലയിൽ കാലവർഷം കനത്തു. ഇന്നലെ രാവിലെ മുതൽ ചെയ്യുന്ന മഴയ്ക്ക് രാത്രി വൈകിയും ശമനമായില്ല. മഴയ്ക്കൊപ്പം പലയിടത്തും കാറ്റും വീശിയടിച്ചത് ജനജീവിതം ദുസഹമാക്കി. കിഴക്കൻ മേഖലയിലും മഴ തിമിർത്തു പെയ്തു.

ജില്ലയിൽ പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൊല്ലം നഗരത്തിൽ അടക്കം മിക്കയിടത്തും പ്രധാന റോഡുകളിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും കാൽനട യാത്ര പോലും ദുസഹമാണ്.അഷ്ടമുടി കായൽ, പരവൂർ കായൽ, ഇടവ നടയറ കായൽ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കല്ലടയാറ്റിലും ഇത്തിക്കരയാറ്റിലും സമാനമാണ് സ്ഥിതി.

മലവെള്ളപ്പാച്ചിൽ ഉണ്ടായാൽ ഇത്തിക്കരയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്.കൊല്ലം റെയിൽവേ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും വെള്ളം കയറിയത് മൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ശുചീകരണ തൊഴിലാളികൾ മിനിറ്റുകൾ ഇടവിട്ട് വെള്ളം ഒഴുക്കി വിടുകയായിരുന്നു.സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രധാന കവാടവും രണ്ടാം പ്രവേശന കവാടവും പൂർണമായും വെള്ളക്കെട്ടിലാണ്.

സ്റ്റേഷനിലേയ്ക്ക് വാഹനങ്ങൾ കയറുന്നതിന് പോലും നിലവിൽ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.