കുണ്ടറ: രണ്ടു കാറുകളിലായി കടത്തിയ 48 ഗ്രാം എംഡിഎംഎയുമായി കേരളപുരത്ത് നിന്ന് മൂന്ന് യുവാക്കൾ എക്സെെസിന്‍റെ പിടിയിലായി. സംഘത്തിലുണ്ടായിരുന്ന ഓരാൾ ഓടി രക്ഷപ്പെട്ടു.

വടക്കേവിള തട്ടാമല ത്രിവേണി 12 - മുറി നഗർ വീട്ടിൽ മുഹമ്മദ് അനീസ് (25), ഇരവിപുരം വാളത്തുംഗൽ ഹൈദ്രാലി നഗർ 17 വെളിയിൽ പുത്തൻവീട്ടിൽ ഷാനു എന്നറിയപ്പെടുന്ന ഷാനുർ (31), നാലാംപ്രതി വാളത്തുംഗൽ തവളയന്റയഴികത്ത് വീട്ടിൽ സെയ്ദലി (26) എന്നിവരാണ് പിടിയിലായത്.

വാളത്തുംഗൽ സനോജ് മൻസിൽ വീട്ടിൽ മനോഫർ (35) സംഭവസ്ഥലത്ത് ഓടിരക്ഷപ്പെട്ടു. എംഡിഎംഎ കൂടാതെ 14 ഗ്രാം കഞ്ചാവും പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതികളെത്തിയ രണ്ട് കാറുകളും എക്സെെസ് കസ്റ്റഡിയിലെടുത്തു.

ബംഗ്ളുരുവിൽ നിന്ന് എംഡിഎംഎ വൻ തോതിൽ വാങ്ങി കുണ്ടറ, കേരളപുരം, കരിക്കോട് ഭാഗങ്ങളിലെ കോളജ് വിദ്യാർഥികൾക്ക് നൽകുന്നതിനായി കൊണ്ടുവരുന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്‍റെനേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധയിലാണ് പ്രതികൾ പിടിയിലായത്. ലഹരി മരുന്ന് വിൽക്കാൻ വന്നവരും വാങ്ങാൻ വന്നവരുമാണ് പിടിയിലായത്. രണ്ട് ലക്ഷംരൂപ വിലമതിക്കുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്.

പ്രതികളുമായി ബന്ധപ്പെട്ട നിരവധിപേർ എക്സെെസ് നിരീക്ഷണത്തിലാണ്. ഒളിവിൽ പോയ മനോഫറിനായി അന്വേഷണം പുരോഗമിക്കുകയാണ്.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷഹാലുദീൻ, ആർ.ജി വിനോദ് , പ്രിവന്‍റീവ് ഓഫീസർ ഹരികൃഷ്ണൻ, അനീഷ് കുമാർ, ടി.ആർ ജ്യോതി, ഷെഫീഖ്, നാസർ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ്, ജിത്തു, ഗോകുൽ, ഉണ്ണികൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.