അഞ്ചല്‍ : ആയൂര്‍ ഇളമാട് ബസ് കാത്ത്നിന്ന ഡ്രൈവര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ഇളമാട് സ്വദേശി സേതുവിനെയാണ് ഇളമാട് ജംഗ്ഷനില്‍ ബസ് സ്റ്റോപ്പില്‍ വച്ച് തെരുവുനായ കടിച്ചത്.

വലതു കാലിന്‍റെ മുട്ടിന് താഴെ പരിക്കേറ്റ സേതു അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പിക്കപ് ഡ്രൈവറായ സേതു വാഹനം എടുക്കുന്നതിനായ് പോകാന്‍ ബസ് കത്ത് നില്‍ക്കുമ്പോള്‍ രാവിലെയായിരുന്നു സംഭവം.

കിഴക്കന്‍ മേഖലയിൽ അടുത്തിടെയായി തെരുവ് നായ ശല്യം അതിരൂക്ഷമാകുമ്പോഴും കാര്യമായ ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ബസ് സ്റ്റോപ്പുകള്‍, പാതയോരങ്ങള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുതലായി എത്തുന്നയിടങ്ങളില്‍ എല്ലാം തെരുവുനായകളുടെ ശല്യം കൂടുകയാണ്.

രണ്ടാഴ്ച മുമ്പ് അലയമണ്‍ പഞ്ചയത്തിലെ കടവറത്ത് ചെറുമകളെ സ്കൂളിലാക്കി മടങ്ങിയ വയോധികയെ തെരുവുനായ ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഖത്തും മൂക്കിലും ഉള്‍പ്പെടെ പരിക്കേറ്റ വയോധികയെ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .