ഓയൂർ :അമ്പലംകുന്ന് ചെറുവയ്ക്കലില്‍ പഴംപൊരിയുടെ പഴക്കത്തെച്ചൊല്ലി കടയുടമയും പ്രദേശവാസിയും ഏറ്റുമുട്ടി. പരിക്കേറ്റ കടയുടമ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ചായ കുടിക്കാനെത്തിയ പ്രദേശവാസി പഴംപൊരി കഴിച്ച ശേഷം ഇത് ഇന്നലത്തെയാണോ എന്ന് കളിയാക്കി ചോദിച്ചു.

ഇന്നലത്തെയല്ല മെനഞ്ഞാത്തെയാണെന്ന് കടയുടമ മറുപടി നല്‍കിയതോടെ പ്രദേശവാസി ക്ഷുഭിതനായി അസഭ്യവർഷവും വധഭീഷണിയും മുഴക്കിയ ശേഷം കടയുടമയെ മർദിക്കുകയായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി കടയുടമ പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.