കോന്നി : ആശാസമരത്തിൽ ഇടപെടില്ലെന്നും സമരം സമരത്തിന്‍റെ വഴിക്ക് പോകട്ടെ എന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും നിരന്തര സമരത്തിലൂടെ ശക്തിയാർജിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രിയുടെ ഈ ഭാഷ്യം സാമാന്യ യുക്തിക്കു നിരക്കുന്നതല്ലെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.

100 ദിവസം പിന്നിട്ട ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടന്ന കോന്നി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ്പറ കൊട്ടാൻ കോടികൾ മുടക്കി വാർഷികാഘോഷ മാമാങ്കം നടത്തുന്ന പിണറായി സർക്കാർ ആശമാരുടെ 233 രൂപയുടെ നാമമാത്രവേതനം വർധിപ്പിക്കുന്നില്ലെന്നു പറയുന്നതിൽ യുക്തിയില്ലെന്ന് പുതുശേരി പറഞ്ഞു.

കെ. എസ്. ജോസ് കൊന്നപ്പാറ അധ്യക്ഷത വഹിച്ചു. ടി. എച്ച്. സിറാജുദ്ദീൻ, ഐവാൻ വകയാർ, എസ്. രാധാമണി, കെ. പി. തോമസ്, എം. ജി.സന്തോഷ്, എസ്. പി. സജൻ, കെ. എസ്. ഗോപി, കെ.ജി. അനിൽകുമാർ, ബിനു ബേബി , രാജൻ പുതുവേലി, ലക്ഷ്മി ആർ. ശേഖർ, കെ. ബി. അനിതാകുമാരി എന്നിവർ പ്രസംഗിച്ചു.

ആശാവർക്കർമാർ സെക്രട്ടേറിയറ്റിനു മുമ്പിൽ നടത്തി വരുന്ന സമരം മൂന്നര മാസം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാർ കാട്ടുന്ന പിടിവാശിക്കെതിരേ കാസർഗോഡു നിന്നും ആരംഭിച്ച രാപകൽ സമരയാത്ര ജൂൺ 9, 10 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തും.

ഒന്പതിനു തിരുവല്ലയിൽ നിന്ന് തുടങ്ങി പത്തനംതിട്ടയിൽ സമാപിക്കും. രണ്ടാംദിവസമായ 10നു രാവിലെ 10 മണിക്ക് കോന്നിയിൽ നിന്നാണ് പര്യടനം ആരംഭിക്കുക.

കോന്നിയിലെ സ്വീകരണ പരിപാടി വിജയിപ്പിക്കാൻ റോബിൻ പീറ്റർ ചെയർമാനും എച്ച്. സിറാജുദ്ദീൻ കൺവീനറും ഐവാൻ വകയാർ കോർഡിനേറ്ററുമായി 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.