തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമം കാട്ടിയ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.

മുത്തൂർ കാവുംഭാഗം പടിഞ്ഞാറ്റേതിൽ അർജുനാണ് (18) പിടിയിലായത്. ഇയാളുടെ സുഹൃത്തിന്‍റെ കറ്റോടുള്ള വീട്ടിലെത്തിച്ചാണ് അതിക്രമം കാട്ടിയത്. പീഡന ശ്രമമുണ്ടായതായും നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാൻ പ്രേരിപ്പിച്ചതായും മൊഴിയിൽ പറയുന്നു.

തിരുവല്ല പോലീസ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം എസ്ഐ കെ.രവി ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അർജുന്‍റെ വീട്ടിലെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

പത്തനംതിട്ട ശിശുക്ഷേമ സമിതിയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച്, പെൺകുട്ടിയെ താമസിപ്പിച്ച സഖി വൺ സ്റ്റോപ്പ് സെന്‍ററിൽ എത്തി പോലീസ് കുട്ടിയുടെ മൊഴി സെന്‍റർ അഡ്മിനിസ്ട്രേറ്ററുടെ സാന്നിധ്യത്തിൽ വിശദമായി രേഖപ്പെടുത്തി.

മൊഴിയനുസരിച്ച് അർജുനെതിരേ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തു.