റാന്നി: മഴയുടെ സ്വഭാവം തന്നെ മാറിയതോടെ നഷ്ടങ്ങളും ഏറി. തുള്ളിക്കൊരു കുടം നീർ എന്ന കണക്കേ പെയ്യുന്ന മഴയ്ക്ക് അകന്പടിയായി ചുഴലിക്കാറ്റും എത്തുന്നതാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. പെയ്യുന്ന മഴയുടെ ശക്തിയാണ് പ്രധാനം.

കുറഞ്ഞ സമയത്തിനുള്ളിൽ അധികമഴ എന്ന കണക്കിലാണ് ഇപ്പോഴത്തെ പെയ്ത്ത്. ഇതിനൊപ്പമുള്ള കാറ്റിന്‍റെ വേഗവും വളരെകൂടുതലാണ്. കാലാവസ്ഥ പ്രവചനങ്ങളെപോലും തകിടം മറിക്കുന്ന കാറ്റും മഴയുമാണ് കഴിഞ്ഞ കുറെദിവസങ്ങളായി നഷ്ടങ്ങൾ വരുത്തിവച്ചുകൊണ്ടിരിക്കുന്നത്.

നിമിഷനേരം കൊണ്ട് സർവതും അടിച്ചു തകർത്തു കടന്നുപോകുന്ന തരത്തിലാണ് കാറ്റ്. മരങ്ങൾ ഒടിഞ്ഞു വീഴാത്ത ഇടമില്ല. വൈദ്യുതി വകുപ്പിനാണ് നഷ്ടങ്ങളേറെയും. റാന്നി മേഖലയിലെ പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിച്ചുവരുന്പോഴാണ് ഇന്നലെ രാവിലെ കാറ്റ് ആഞ്ഞുവീശിയത്. ഇതോടെ കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുത കന്പികൾ പൊട്ടിവീണു.