തിരുവല്ല: പെരിങ്ങര കുഴിവേലിപ്പുറത്ത് മീൻ പിടിക്കാൻ പോയ ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിവേലിപ്പുറം പന്ത്രണ്ടിൽ ടി.ജി. ഇടിക്കുളയെയാണ് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനു സമീപത്തുകൂടി ഒഴുകുന്ന സ്വാമിപാലം - പഴഞ്ചേറ്റ് വിരുത്തിയിൽ തോട്ടിൽ ഇടിക്കുള്ള മീൻ കൂട് സ്ഥാപിച്ചിരുന്നു. ഇതു നോക്കാനായി ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ഇടിക്കുള വീട്ടിൽ നിന്നും പോയത്. ഏറെനേരം കഴിഞ്ഞും കാണാതിരുന്നതിനേ തുടർന്ന് ഭാര്യ ബിജി തിരക്കി എത്തിയപ്പോഴാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. മക്കൾ : ജിനോ, ജെസ്‌ന. സംസ്കാരം പിന്നീട്..