റാന്നി: റാന്നിയിൽ ഇന്നലെ രാവിലെ 11 ഓടെയുണ്ടായ കാറ്റിൽ വൻ നാശനഷ്ടം. ടൗൺ മേഖലയോടു ചേർന്ന് കണ്ടനാട്ടു പടി ഭാഗത്ത് പ്രധാന ബൈപാസ് റോഡിലേക്ക് അൽബീസിയ മരങ്ങൾ അപ്പാടെ കടപുഴകി വീണു. വാഹനങ്ങൾ നിരയായി കടന്നു പോകുന്ന പാതയിൽ മരങ്ങൾ വീഴുന്പോൾ അധികം വാഹനങ്ങളുണ്ടായിരുന്നില്ല.

ഒരു ബൈക്ക് യാത്രക്കാരൻ മാത്രമാണ് മരങ്ങൾക്കിടയിൽപെട്ടത്. ഇയാളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരച്ചില്ലകൾ ദേഹത്തു തട്ടിയതിനേ തുടർന്ന് സമീപത്തെ ലോട്ടറി വ്യാപാരി സുരേഷ് ചങ്ങംകുളത്തിനു പരിക്കേറ്റു.

മരങ്ങളും വൈദ്യുത ലൈനുകളും ഒന്നിച്ച് റോഡിലേക്ക് പതിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ബൈപാസിലെ തടസം റാന്നിയെ മൊത്തത്തിൽ കുരുക്കിലാക്കുകയും ചെയ്തു.

പിന്നീട് നാട്ടുകാരും ഫയർ ഫോഴ്സും ഏറെ സമയമെടുത്താണ് മരങ്ങൾ മുറിച്ചു നീക്കിയത്. സബ് സ്റ്റേഷനിൽ നിന്നുള്ള 33 കെവി ലൈനിന്‍റെ അഞ്ചോളം പോസ്റ്റുകളും മറ്റു ചെറു പോസ്റ്റുകളും ഒടിഞ്ഞതു നിമിത്തം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എറെ സമയമെടുക്കും.

ലക്ഷങ്ങൾ ലഭിക്കേണ്ട മരങ്ങൾ തകർന്നു നശിച്ചതു നിമിത്തം വൻ നഷ്ടമാണ് സ്ഥലം ഉടമയ്ക്ക് ഉണ്ടായിട്ടുള്ളത്. റാന്നി - നെല്ലിക്കമൺ - കണ്ടംപേരൂർ പാതയിലും മരങ്ങൾ വീണു ഗതാഗതം തടസപ്പെട്ടു. ഗ്രാമീണവഴികളിലും മരങ്ങൾ വീണതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടാനും ബുദ്ധിമുട്ടായി. റാന്നിയുടെ സമീപ പ്രദേശങ്ങളിൽ വൻതോതിൽ വൃക്ഷങ്ൾ കടപുഴകി. കാർഷിക മേഖലയ്ക്കും നഷ്ടമുണ്ടായിട്ടുണ്ട്.