ജില്ലയില്‍ ഇതേവരെ 2.52 കോടി രൂപയുടെ കൃഷി നാശമുണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 1676 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. അടൂര്‍ ബ്ലോക്കിലാണ് കൂടുതല്‍ നാശം.

242 കര്‍ഷകര്‍ക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നെല്ല്, വാഴ, റബര്‍ എന്നിവയാണ് കൂടുതല്‍ നശിച്ചത്. ഇതിൽ തന്നെ കുലച്ചതും കുലയ്ക്കാത്തതുമായ ഏത്തവാഴകൾക്കാണ് നഷ്ടം ഏറെയും.

ഏത്തവാഴകൾ നിലംപൊത്തിയതോടെ ഓണവിപണി അടക്കം ലക്ഷ്യമിട്ട് കൃഷി നടത്തിയവരാണ് പ്രതിസന്ധിയിലായത്. വെറ്റില, മരച്ചീനി, പച്ചക്കറികൾ എന്നിവയ്ക്കും വ്യാപകമായ നഷ്ടമുണ്ടായിട്ടുണ്ട്.

വെള്ളപ്പൊക്ക കെടുതികൾ രൂക്ഷമായതോടെ കാർഷിക നഷ്ടവും കൂടും. വെള്ളം കയറിയ പ്രദേശങ്ങളിലെ വാഴ, മരച്ചീനി, പച്ചക്കറി കൃഷികളുടെ നാശനഷ്ടത്തോത് ഏറിയേക്കും. കാറ്റു മൂലമാണ് കഴിഞ്ഞദിവസങ്ങളിൽ ഏറെയും നഷ്ടങ്ങളുണ്ടായത്.