മല്ലപ്പള്ളി: മണിമലയാർ കരകവിഞ്ഞു തുടങ്ങിയതോടെ മല്ലപ്പള്ളി മേഖലയിൽ വ്യാപക നാശം. കോട്ടാങ്ങൽ, ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂർ, കവിയൂർ പഞ്ചായത്തുകളിൽ ആറിനോടു ചേർന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തീരങ്ങളിൽ വ്യാപക കൃഷിനാശവുമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ഉണ്ടായ നഷ്ടത്തിനു പുറമേയാണിത്.

മരച്ചീനി, ഏത്തവാഴ എന്നിവയ്ക്കാണ് കൂടുതൽ നാശം സംഭവിച്ചത്. മല്ലപ്പള്ളി താലൂക്കിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. ആനിക്കാട് വെങ്ങളത്തുകുന്ന്, വെണ്ണിക്കുളം സെന്റ് ബഹനാൻസ്, കീഴ്‌വായ്പൂര് വൊക്കേഷണൽ ഹയർ സെക്കൻഡറി, മല്ലപ്പള്ളി സിഎംഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്.

പുറമറ്റം, കല്ലുപ്പാറ, കുന്നന്താനം, മല്ലപ്പള്ളി പഞ്ചായത്ത് പ്രദേശങ്ങളിലാണ് കൃഷിനാശം ഏറെയുള്ളത്. തേക്ക്,ആഞ്ഞിലി, റബർ തുടങ്ങിയ മരങ്ങൾ വ്യാപകമായി കടപുഴകി. തകരാറിലായ വൈദ്യുതി ബന്ധം പലയിടങ്ങളിലും പുനഃസ്ഥാപിച്ചിട്ടില്ല.