പത്തനംതിട്ട: കൃഷി വിജ്ഞാനകേന്ദ്രവും കേരള കൃഷി വകുപ്പും ആത്മപത്തനംതിട്ടയും ചേർന്ന് സംയുക്തമായി നടത്തിയ വികസിത കൃഷി സങ്കൽപ് അഭിയാൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സിൽവർ ജൂബിലി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് ഏബ്രഹാം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജേന്ദ്രപ്രസാദിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൃഷി വിജ്ഞാനകേന്ദ്രം മേധാവിയും സീനിയർ സയന്‍റിസ്റ്റുമായ ഡോ. സി.പി. റോബർ‌ട്ട് പദ്ധതി വിശദീകരണം നടത്തി.

പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർലി സക്കറിയാസ് മുഖ്യപ്രഭാഷണവും ആത്മ പ്രോജക്ട് ഡയറക്ടർ സി. ഗിരിജ ആത്മ പദ്ധതികളുടെ വിശദീകരണവും നടത്തി.

കൃഷി വിജ്ഞാനകേന്ദ്രം നോഡൽ ഓഫീസർ ഡോ.സെൻസി മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റാഹേൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. വിദ്യാധര പണിക്കർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ജ്യോതി കുമാർ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ശരത് കുമാർ, വി.പി. ജയാദേവി, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, കൃഷി ഓഫീസർ ലാലി, അസിസ്റ്റന്‍റ് കൃഷി ഓഫീസർമാരായ ജി. സന്തോഷ് കുമാർ, പോൾ പി.ജോസഫ്,കൃഷി അസിസ്റ്റന്‍റ് മാരായ ജസ്റ്റിൻ എം.സുരേഷ്, റീന രാജു, പന്തളം കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ എസ്. കവിത തുടങ്ങിയവ‌ർ പ്രസംഗിച്ചു.

രാജ്യവ്യാപകമായി ജൂൺ 12 വരെ നടത്തുന്ന കാന്പെയിൻ കൃഷിശാസ്ത്രജ്ഞരെയും വകുപ്പ് ഉദ്യോഗസ്ഥരെയും കർഷകരെയും ബന്ധിപ്പിക്കുന്നതിനും കാർഷിക ഉത്പാദനം വർധിപ്പിക്കുന്നതിനും ഉത്പാദനചെലവ് കുറയ്ക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഭാവി തലമുറയുടെ കാർഷിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യംവച്ചുള്ളതാണ്.

ശാസ്ത്രജ്ഞന്മാർക്ക് പുറമേ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, സെൻട്രൽ മറൈൻ ഫിഷറീസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുടെ ശാസ്ത്രജ്ഞരും നൂതന സാങ്കേതികവിദ്യകൾ പങ്കുവയ്ക്കും.