പത്തനംതിട്ട: നഗരത്തിൽ ഇന്നലെ പകൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പലതവണയായി ആഞ്ഞുവീശിയ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. റോഡുകളിലേക്ക് വീണ മരങ്ങൾ വാഹനങ്ങളുടെ മേൽപതിച്ചും അപകടങ്ങളുണ്ടായി. പത്തനംതിട്ട നഗരത്തിലും പരിസരങ്ങളിലുമായി ഇന്നലെ പകൽ പത്തിലധികം സ്ഥലങ്ങളിൽ മരം വീണ് അപകടങ്ങളുണ്ടായതായി ഫയർഫോഴ്സ് സംഘം അറിയിച്ചു.

വെട്ടിപ്രം , പത്തനംതിട്ട ജനറൽ ആശുപത്രി, കളക്ടറേറ്റ് ഭാഗം, കെഎസ്ആർടിസി ജംഗ്ഷൻ, മൈലപ്ര, കോഴഞ്ചേരി, ഇലന്തൂർ, ചിറക്കാല, കടമ്മനിട്ട, അന്ത്യാളൻകാവ്, കൊടുന്തറ, കല്ലറക്കടവ്, മാർത്തോമ്മ സ്കൂൾ റോഡ് എന്നിവിടങ്ങളിൽ മരങ്ങൾ വീണ് വലിയ നാശനഷ്ടങ്ങൾ ഉണ്ടായി . വൈദ്യുത പോസ്റ്റുകൾ തകർന്നുവലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്.

അഗ്നിരക്ഷാ സേനരാത്രി വൈകിയും മരങ്ങൾ മുറിച്ച് മാറ്റുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്. യാത്രാ തടസവും വൈദ്യുതി മുടക്കവും വ്യാപകമായുണ്ടായി. കുമ്പഴ വടക്ക് മൈലപ്ര ഐടിഐ പടിക്കുസമീപം മാരുതി ഓമ്നി വാനിനും വെട്ടിപ്രത്തും ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലും മരം വീണു.

പത്തനംതിട്ട കളക്ടറേറ്റ് വളപ്പിൽ പിഡബ്ല്യുഡി ഓഫീസ് മരം വീണു തകർന്നു. ഓഫീസിനു വൻനാശനഷ്ടം ഉണ്ടായിട്ടുണ്ട്. പഴയ കളക്ടറേറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് പിഡബ്ല്യുഡി ഓഫീസ് നിലവിൽ പ്രവർത്തിച്ചിരുന്നത്.