പത്തനംതിട്ട: സ്വർണക്കടത്ത്, പണം കടത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളെ ഒന്നേകാൽ കിലോയിലധികം കഞ്ചാവുമായി പിടികൂടി. അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറ പോലീസ് ക്യാമ്പിന് സമീപം കല്ലുവിളയിൽ എസ്. സുജിതാണ് (22) അറസ്റ്റിലായത്. പന്തളം പറന്തൽ പാലത്തിനു സമീപത്തുനിന്നുമാണ് ചൊവ്വാഴ്ച രാത്രി 11 ഓടെ ഇയാൾ പിടിയിലായത്.

ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ, സ്വർണക്കടത്ത്, പണംകവർച്ച, മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിനു കൈമാറിയതിനേതുടർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്.

ദിവസങ്ങളായി ഡാൻസാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പറന്തൽ പാലത്തിന് സമീപം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്, ബുള്ളറ്റ് മോട്ടോർസൈക്കിളിൽ സൂക്ഷിച്ച നിലയിലാണ് 1.300 കിലോ കഞ്ചാവ് പിടികൂടിയത്.ഇയാൾ കഞ്ചാവുമായി ഈ ഭാഗത്ത് എത്തുമെന്ന രഹസ്യവിവരപ്രകാരം പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി. ഡി. പ്രജീഷിന്റെ മേൽനോട്ടത്തിൽ എസ്ഐ അനീഷ് ഏബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടികൾ നടത്തിയത്.