റാന്നി: കനത്ത മഴയിൽ വെള്ളം കയറിയ കോസ്‌വേകളിൽ യാത്ര പുനരാരംഭിക്കാനായില്ല. അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, മുക്കം കോസ് വേകളിൽ വെള്ളം മൂടിക്കിടക്കുകയാണ്. പെരുന്തേനരുവിയിലെ മിനി സംഭരണിയും കവിഞ്ഞ് വെള്ളം പന്പാനദിയിലേക്ക് ഒഴുകുകയാണ്. മഴ തുടർന്നാൽ വെള്ളത്തിന്‍റെ അളവും ശക്തിയും ഏറും.

കോസ് വേകൾ മുങ്ങിയതോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവർ തുടർച്ചയായ രണ്ടാംദിവസവും വെളിച്ചം പോലും ഇല്ലാതെ കഴിയുകയാണ്. കുരുന്പൻമൂഴി നിവാസികൾ കാട്ടിലൂടെ സഞ്ചരിച്ച് പെരുന്തേനരുവി പാലം വഴി മറുകര എത്തിയാണ് അത്യാവശ്യ സാധനങ്ങളും മറ്റും വാങ്ങി വീടുകളിലേക്കു മടങ്ങുകയാണ് പതിവ്.

മഴ തുടരുന്നതിനാൽ നദിയുടെയും അതിൽ പതിക്കുന്ന തോടുകളുടെയും തീരത്തുള്ള മുഴുവൻ കൃഷികളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളം ഉയർന്നാൽ റോഡ് ഗതാഗതത്തെയും ബാധിക്കും.