പാലക്കയം: പാലക്കയത്തുകാർക്ക്‌ എന്നും പേടിസ്വപ്നമായിരുന്ന കോസ്‌വേകളിലെ വെള്ളമൊഴുക്ക്‌ ഇനിയുണ്ടാവില്ല.

കഴിഞ്ഞ ദിവസം തച്ചമ്പാറ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ചീനിക്കപ്പാറ, അച്ചിലട്ടി കോസ്‌വേകളിൽ അടിഞ്ഞുകൂടിയ കല്ലുകളും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തതോടെയാണിത്‌.കഴിഞ്ഞ വർഷം പുഴ നിറഞ്ഞ്‌ മഴവെള്ളം കയറിയ പ്രദേശങ്ങളിലെ പുഴയിലുള്ള മണ്ണും കല്ലുമാണ‌് നീക്കംചെയ്തത്‌.

തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് ബാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ കുര്യൻ പറക്കുടി, വാർഡുമെമ്പർമാരായ, കൃഷ്ണൻകുട്ടി, താനുജ രാധാകൃഷ്ണൻ, രാജി ജോണി, വില്ലജ് ഓഫീസർ പി.എ. സെബാസ്റ്റ്യൻ, എമർജൻസി റെസ്പോൺസ് ടീം ലീഡർ സച്ചു ജോസഫ് എന്നിവർ നേതൃത്വം നൽകി.